പരിശുദ്ധ ജപമാല
Mount Carmel Church Mariapuram

പരിശുദ്ധ ജപമാല

  1. പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല

  2. സന്തോഷരഹസ്യങ്ങള്‍

  3. പ്രകാശരഹസ്യങ്ങള്‍

  4. ദുഃഖരഹസ്യങ്ങള്‍

  5. മഹിമരഹസ്യങ്ങള്‍

  6. ജപമാല സമര്‍പ്പണം


  1. പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല

    പ്രാരംഭഗാനം

    1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.

    2. പ്രാരംഭ പ്രാര്‍ത്ഥന

      അളവില്ലാത്ത സകല നന്‍മസ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടി ചെയ്യുന്നതിനു കര്‍ത്താവെ ഞങ്ങളെ സഹായിക്കണമെ.

    3. വിശ്വാസപ്രമാണം

      1. സ്വര്‍ഗ്ഗസ്ഥനായ........

      പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിനു അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ.

      1 നന്‍മ.

      പുത്രനായ ദൈവത്തിന്‍റെ  മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ.

      1 നന്‍മ.

      പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ.

      1 നന്‍മ 1 ത്രിത്വ.

  2. സന്തോഷരഹസ്യങ്ങള്‍


    (ഞായര്‍, ബുധന്‍)

    ഒന്നാം രഹസ്യം
    മംഗള വാര്‍ത്ത
    (ലൂക്കാ 1:26-38)
    "പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചുവെന്നു ധ്യാനിക്കുക''.

    ദൈവേഷ്ടത്തിന് സ്വയം സമര്‍പ്പിച്ച് ജീവിതം ധന്യമാക്കിയ പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളും ദൈവേഷ്ടം നിറവേറ്റുന്നവരായി ജീവിക്കുവാനും ഞങ്ങളെ തന്നെ ദൈവരാജ്യനിര്‍മ്മിതിക്കായി സമര്‍പ്പിക്കാനും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    രണ്ടാം രഹസ്യം
    മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു
    (ലൂക്കാ 1: 39-46)
    "എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന്‌ ധ്യാനിക്കുക".

    കാരുണ്യമുള്ള അമ്മേ, അങ്ങയെപ്പോലെ സ്നേഹത്തിലും സേവനസന്നദ്ധതയിലും വളരുവാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ

    മൂന്നാം രഹസ്യം
    ഈശോയുടെ ജനനം
    (ലൂക്കാ 2: 5-7)
    "പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നു ധ്യാനിക്കുക".

    നാലാം രഹസ്യം
    ഉണ്ണീശോയെ കാഴ്ച സമര്‍പ്പിക്കുന്നു
    (ലൂക്കാ 2:21-24)
    "പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക".

    പരിശുദ്ധ അമ്മേ, ദൈവം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കഴിവുകളെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ദൈവമഹത്വത്തിനും സഹോദരനന്‍മയ്ക്കും ഉപയോഗിച്ച് നീതിയോടുകൂടെ ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ

    അഞ്ചാം രഹസ്യം
    ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തുന്നു
    (ലൂക്കാ 2:41-52)
    "പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക".

    പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ ബലഹീനതകളാല്‍ ദൈവകുമാരനെ നഷ്ടപ്പെടുത്താതിരിക്കുവാനും അഥവാ നിര്‍ഭാഗ്യവശാല്‍ അവിടുത്തെ നഷ്ടപ്പെടുത്തിയാല്‍ ഉത്തമ മനസ്താപത്തോടുകൂടെ അനുരഞ്ജന കൂദാശ സ്വീകരിക്കുവാനും, പ്രാര്‍ത്ഥന, ഉപവാസം, ധര്‍മ്മദാനം എന്നിവയിലൂടെ ഈശോയെ കണ്ടെത്തുവാനുമുള്ള മനസ്സ് നല്‍കാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ

    ദൈവമാതാവേ, ലോകസമ്പത്തില്‍ മുഴുകിപ്പോകാതെ ലോകവസ്തുക്കളെ മിതമായി ഉപയോഗിക്കാനും ആവശ്യാനുസരണം പങ്കുവയ്ക്കുവാനുമുള്ള മനസ്സ് നല്‍കാന്‍ പ്രാര്‍ത്ഥി ക്കണമെ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    കക

  3. പ്രകാശരഹസ്യങ്ങള്‍

    (ഞായര്‍, വ്യാഴം)

    ഒന്നാം രഹസ്യം
    യേശുവിന്‍റെ മാമ്മോദീസ

    (യോഹ. 2: 1-11, മത്താ. 3: 13-17; മര്‍ക്കോ. 1: 9-11; ലൂക്കാ 3:21-22)
    "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍  മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം".

    പരിശുദ്ധ ദൈവമാതാവേ, പാപം അറിയാത്ത യേശു പാപികളോടൊപ്പം പാപമോചനത്തിന്‍റെ ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ട് സ്വയം വിനീതനായപ്പോള്‍ ദൈവപിതാവ് യേശുവില്‍ അങ്ങേയറ്റം പ്രസാദിച്ചുവല്ലോ (2 കോറി 5:21, ഫിലി. 2:9); അങ്ങയേയും അങ്ങയുടെ തിരുക്കുമാരനേയും അനുകരിച്ച് വിനീതരായി വര്‍ത്തിക്കുവാനും പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറഞ്ഞ് ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളായി ജീവിക്കുവാനും വേണ്ട പ്രകാശം ലഭിക്കുവാനായി  ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

    1. സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    രണ്ടാം രഹസ്യം
    കാനായിലെ അത്ഭുതം
    (യോഹ 2:1-11)
    "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നില്‍ വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച്  നമുക്ക് ധ്യാനിക്കാം".

    പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ പുത്രനായ യേശു പറയുന്നതുപോലെ പ്രവര്‍ത്തിക്കുവാനാണല്ലോ അങ്ങ് ഞങ്ങളെ ഉപദേശിക്കുന്നത്. ഞങ്ങളുടെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമായ (സങ്കീ 119:105) യേശുവിന്‍റെ വചനങ്ങള്‍ക്കനുസരിച്ച് ജീവിച്ചുകൊണ്ട് സദാ അവിടുത്തെ മഹത്വം ദര്‍ശിക്കുവാന്‍ വേണ്ട പ്രകാശം ലഭിക്കുന്നതിനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ

    മൂന്നാം രഹസ്യം
    ദൈവരാജ്യ പ്രഖ്യാപനം
    (മര്‍ക്കോ. 1:15; മത്താ. 4:17)
    "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന്‌ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം".

    പരിശുദ്ധ ദൈവമാതാവേ, അനുരഞ്ജനമെന്ന കൂദാശയിലൂടെ ഞങ്ങളുടെ പാപമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിച്ചു വരുവാനും "ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണെന്ന്‌" (റോമ 14:17) വിശ്വസിക്കുവാനും വേണ്ട പ്രകാശം ഞങ്ങള്‍ക്ക് ലഭിക്കുവാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    നാലാം രഹസ്യം
    യേശുവിന്‍റെ രൂപാന്തരീകരണം
    (മത്താ 17:1-8; മര്‍ക്കോ 9: 2-8; ലൂക്കാ 9:28-36; 2 പത്രോ. 1:17-18)
    "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ രൂപാന്തരപ്പെട്ടതിനെയും "ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍" എന്ന്‌ സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം".

    പരിശുദ്ധ ദൈവമാതാവേ, ഒരിക്കല്‍ ഞങ്ങളും യേശുവിനോടൊപ്പം രൂപാന്തരം പ്രാപിക്കുകയും അവിടുത്തെ മഹത്വത്തില്‍ പ്രവേശിക്കുകയും ചെയ്യുമെന്ന വിശ്വാസം ആഴമാക്കി ക്കൊണ്ട് ഇടുങ്ങിയ വഴിയിലൂടെയുള്ള ഞങ്ങളുടെ ജീവിതയാത്ര മുന്നോട്ട് നയിക്കുവാന്‍ വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

    1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ

    അഞ്ചാം രഹസ്യം
    പരിശുദ്ധ കുര്‍ബാന സ്ഥാപനം
    (മര്‍ക്കോ 14: 12-21; ലൂക്കാ 22: 7-23; യോഹ. 13:21-30)
    "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം".

    പരിശുദ്ധ ദൈവമാതാവേ, ഒരേ അപ്പം ഭക്ഷിക്കുകയും ഒരേ പാനപാത്രത്തില്‍ നിന്നും കുടിക്കുകയും ചെയ്യുന്ന ഞങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒരു സജീവ ബലിവസ്തുവായി പരിണമിക്കുവാനും ഒരു സ്നേഹസമൂഹമായി വളരുവാനും വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

    1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ
    കകക

  4. ദുഃഖരഹസ്യങ്ങള്‍

    (തിങ്കള്‍, വെള്ളി)

    ഒന്നാം രഹസ്യം
    ഈശോ ഗത്സമേന്‍ തോട്ടത്തില്‍
    ( ലൂക്കാ 22: 39-46,  മത്താ. 26: 39-46; മര്‍ക്കോ. 1: 32-42;)
    "നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക".

    പരിശുദ്ധ കന്യകാമാതാവേ, ദൈവേഷ്ടം നിറവേറ്റുന്നതില്‍ സര്‍വ്വദാ ജാഗ്രത കാണിച്ച യേശുവിനെപ്പോലെ പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നടുവിലും ദൈവരാജ്യത്തിനെതിരെയുള്ള പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1. സ്വര്‍ഗ്ഗ. 10 ന്‍മ. 1 ത്രിത്വ.

    രണ്ടാം രഹസ്യം
    ഈശോയെ ചമ്മട്ടികൊണ്ട് അടിപ്പിക്കുന്നു
    (ലൂക്കാ 23: 15-16,  മത്താ. 27: 27-37; മര്‍ക്കോ. 15: 16-20;)
    "നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍ വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക".

    പരിശുദ്ധ ദൈവമാതാവേ, സത്യത്തിനും നീതിക്കും വേണ്ടി സാക്ഷൃം വഹിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങളെ ആത്മസംയമനത്തോടുകൂടെ നേരിട്ട് വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കേണമെ

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ

    മൂന്നാം രഹസ്യം
    ഈശോയെ മുള്‍മുടി ധരിപ്പിക്കുന്നു
    (മര്‍ക്കോ. 15: 17)
    "കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക".
    പരിശുദ്ധ ദൈവമാതാവേ, അധികാരികളെ നീതിപൂര്‍വ്വം അനുസരിക്കുന്നതിനും മറ്റുള്ളവരോട് മനുഷ്യത്വത്തോടുകൂടെ ശാന്തമായി പെരുമാറുന്നതിനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    നാലാം രഹസ്യം
    ഈശോമിശിഹാ കുരിശു ചുമക്കുന്നു
    (യോഹ 19:17)
    "നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന്‌ ധ്യാനിക്കുക".

    പരിശുദ്ധ കന്യകാമാതാവേ, ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്ന സഹനങ്ങളും പീഡനങ്ങളും ക്ഷമാപൂര്‍വ്വം വഹിച്ചുകൊണ്ട് ജീവിതത്തിലെ കാല്‍വരി കയറാന്‍ ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമേ.

    1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ

    അഞ്ചാം രഹസ്യം
    ഈശോ കുരിശില്‍ മരിക്കുന്നു
    (മത്താ. 27: 45-56, മര്‍ക്കോ 15: 33-41; ലൂക്കാ 23: യോഹ. 19:28-30)
    "നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക".

    പരിശുദ്ധ കന്യകാമാതാവേ, ദൈവരാജ്യത്തിനായി യേശു തന്‍റെ തന്നെ ജീവന്‍ സമര്‍പ്പിച്ചതുപോലെ ഞങ്ങള്‍ക്കും സ്നേഹസേവനത്തിലൂടെ മറ്റുള്ളവരുടെ രക്ഷയ്ക്കായി പ്രയത്നിക്കാനുള്ള മനസ്സ് നല്‍കാന്‍ പ്രാര്‍ത്ഥിക്കണമേ.

    1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ

  5. മഹിമരഹസ്യങ്ങള്‍

    കഢ

    (ചൊവ്വ, ശനി)

    ഒന്നാം രഹസ്യം
    ഈശോയുടെ ഉത്ഥാനം
    ( യോഹ. 20:1-10; ലൂക്കാ 24: 5-7; മര്‍ക്കോ. 16: 6-7; മത്താ. 28: 5-7)
    "നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന്‌  ധ്യാനിക്കുക".

    പരിശുദ്ധ ദൈവമാതാവേ, വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് ഉത്ഥാനജീവിതം അനുദിനം നയിക്കാന്‍  ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1. സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    രണ്ടാം രഹസ്യം
    ഈശോയുടെ സ്വര്‍ഗ്ഗാരോഹണം
    (മര്‍ക്കോ. 16: 19; ലൂക്കാ 24: 50-51,  അപ്പ.1: 9-11; )
    "നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന്‌ ധ്യാനിക്കുക".

    പരിശുദ്ധ ദൈവമാതാവേ, ഈ ലോകത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ വാക്കിലും പ്രവൃത്തിയിലും സ്വര്‍ഗ്ഗീയ സൌരഭ്യം പരത്തി ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി  പ്രാര്‍ത്ഥിക്കേണമെ.

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ

    മൂന്നാം രഹസ്യം
    പരിശുദ്ധാത്മാവിന്‍റെ ആഗമനം
    (അപ്പ. 2: 1-4)
    "നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക".

    പരിശുദ്ധ അമ്മേ, അങ്ങ് ആത്മാവിന്‍റെ സ്വരം ശ്രവിച്ച് യേശുവിനെ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തതു പോലെ ഞങ്ങളും ആത്മാവിനാല്‍ നയിക്കപ്പെട്ട് മനുഷ്യരുടെ നന്‍മയ്ക്കായ് പ്രവര്‍ത്തിക്കാന്‍  ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

    1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.

    നാലാം രഹസ്യം
    മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം
    "നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക".

    പരിശുദ്ധ അമ്മേ, "ദൈവേഷ്ടം നിറവേറ്റി സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട അങ്ങയെപ്പോലെ ഞങ്ങളും ദൈവേഷ്ടം ഇന്ന്‌ സമൂഹത്തില്‍ നിറവേറ്റുവാന്‍ തക്കവിധം ജീവിതം ക്രമപ്പെടുത്തുന്നതിന് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ

    അഞ്ചാം രഹസ്യം
    മാതാവ് ത്രിലോകരാജ്ഞിയായി മുടി ധരിപ്പിക്കപ്പെടുന്നു
    "പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക".

    ത്രിലോകരാജ്ഞിയായ പരിശുദ്ധ അമ്മേ, നന്‍മപൂര്‍ണ്ണമായ ജീവിതം നയിച്ച് അവശ്യക്കാരില്‍ ദൈവത്തെ ദര്‍ശിക്കുവാനും ജീവിക്കുവാനും വേണ്ടി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

    1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ

  6. ജപമാല സമര്‍പ്പണം

    മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ദൈവദൂതന്‍മാരായ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റഫായേലേ, ശ്ളീഹന്‍മാരായ വിശുദ്ധ പത്രോസേ, വിശുദ്ധ പൌലോസേ, വിശുദ്ധ യൌസേപ്പേ, വിശുദ്ധ തോമായേ, ഞങ്ങള്‍ വലിയ പാപികളാണെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടു ഒന്നായി ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ച വയ്ക്കാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    ദൈവമാതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ അനുഗ്രഹിക്കണമെ
    കര്‍ത്താവേ അനുഗ്രഹിക്കണമെ
    മിശിഹായെ അനുഗ്രഹിക്കണമെ
    മിശിഹായെ അനുഗ്രഹിക്കണമെ
    കര്‍ത്താവേ, അനുഗ്രഹിക്കണമെ
    കര്‍ത്താവെ അനുഗ്രഹിക്കണമെ

    മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
    മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
    മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ
    മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ
    സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
    ഞങ്ങളെ അനുഗ്രഹിക്കണമെ

    ലോകരക്ഷകനായ ദൈവപുത്രാ,                         ''
    പരിശുദ്ധാത്മാവായ ദൈവമേ,                       ''
    ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ,          ''
    പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ
    ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,                  ''
    കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,        ''
    മിശിഹായുടെ മാതാവേ,                                               ''
    ഏറ്റവും നിര്‍മ്മലയായ മാതാവേ,                       ''
    അത്യന്തവിരക്തയായ മാതാവേ,                              ''
    കളങ്കമറ്റ മാതാവേ,                                                   ''
    കന്യാത്വത്തിന് ഭംഗംവരാത്ത മാതാവേ,     ''
    അത്ഭുതത്തിന് വിഷയമായ മാതാവേ,                   ''
    സദുപദേശത്തിന്‍റെ മാതാവേ,                                ''
    സ്രഷ്ടാവിന്‍റെ മാതാവേ,                                     ''
    രക്ഷകന്‍റെ മാതാവേ,                                                ''
    ഏറ്റവും വിവേകമതിയായ കന്യകേ,                     ''
    കനിവുള്ള കന്യകേ,
    ഏറ്റവും വിശ്വസ്തയായ കന്യകേ,                       ''
    വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,         ''
    സ്തുതിക്ക് ഏറ്റം യോഗ്യയായ കന്യകേ,             ''
    ഏറ്റം വല്ലഭയായ കന്യകേ,                                            ''
    നീതിയുടെ ദര്‍പ്പണമേ,                                       ''
    ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,                ''
    ഞങ്ങളുടെ ആനന്ദത്തിന്‍റെ കാരണമേ,               ''
    ആദ്ധ്യാത്മിക പാത്രമേ,                                      ''
    അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,                ''
    ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,''
    ദാവീദിന്‍റെ കോട്ടയേ,                                      ''
    നിര്‍മ്മല ദന്തംകൊണ്ടുള്ള കോട്ടയേ,                 ''
    സ്വര്‍ണ്ണാലയമേ,                                                            ''
    വാഗ്ദാനത്തിന്‍റെ പേടകമേ,                             ''
    സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ,                                              ''
    ഉഷഃകാല നക്ഷത്രമേ,                                         ''
    രോഗികളുടെ ആരോഗ്യമേ,                                            ''
    പാപികളുടെ സങ്കേതമേ,                                               ''
    പീഡിതരുടെ ആശ്വാസമേ,                                              ''
    ക്രിസ്ത്യാനികളുടെ സഹായമേ,                                    ''
    മാലാഖമാരുടെ രാജ്ഞീ,                                                ''
    പൂര്‍വ്വപിതാക്കന്‍മാരുടെ രാജ്ഞീ,                                 ''
    ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,                               ''
    ശ്ളീഹന്‍മാരുടെ രാജ്ഞീ,                                               ''
    വേദസാക്ഷികളുടെ രാജ്ഞീ,                              ''
    വന്ദകരുടെ രാജ്ഞീ,                                           ''
    കന്യകകളുടെ രാജ്ഞീ,                                       ''
    സകലവിശുദ്ധന്‍മാരുടെയും രാജ്ഞീ,                  ''
    സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,                          ''
    പരിശുദ്ധ ജപമാലയുടെ രാജ്ഞീ,                                    ''
    തിരുസഭയുടെ രാജ്ഞീ,                                      ''
    കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,           ''
    സമാധാനത്തിന്‍റെ രാജ്ഞീ,                                            ''

    ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ.
    കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
    ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,
    കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
    ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,
    കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ.

    പ്രാര്‍ത്ഥിക്കാം

    കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടെ സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍ പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്ന്‌ കൃപ ചെയ്തു രക്ഷിച്ചുകൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ.                                 ആമ്മേന്‍!

    ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,/
    സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

    പ്രാര്‍ത്ഥിക്കാം
    സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ച് സന്തോഷിക്കുന്ന ഞങ്ങള്‍ ആ അമ്മയുടെ ശക്തിയുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ.                                 ആമ്മേന്‍.

View Count: 39947.
HomeContact UsSite MapLoginAdmin |
Login